Friday, February 8, 2013

ചാറ്റല്‍ മഴയില്‍

പ്രകാശ കിരിണങ്ങള്‍  എത്തിനോക്കേണ്ട സമയം കഴിഞ്ഞൂ ,ആകെ മൂടല്‍ മഞ്ഞ്  ഒന്നും കാണാന്‍ പോലും കഴിയുന്നില്ലാ.ആ തണുപ്പിലും വൃദ്ധന്റെ കാലുകള്‍ ഒരു യന്ത്രം കണക്കെ ചലിച്ചു കൊണ്ടിരുന്നൂ ,ഹൃദയത്തിന്റെ ഇടിപ്പ്   കര്‍ണപുടങ്ങളില്‍ താളം പിടിച്ചു കൊണ്ടിരുന്നൂ.കുന്നുമ്മല്‍ ആശുപത്രി ആണ് ലക്‌ഷ്യം .

'പൂ..യ് ...ഡാ.... ..ചാക്കോ ഒന്ന് നില്കെട !'

'നീ എങ്ങോട്ടാ വെടികൊണ്ടത്‌ പോലെ ഈ വെളുപ്പാന്‍ കാലത്ത് പായുന്നത് ?.'

പിന്‍ വിളികേട്ട് ചാക്കോ ഒന്ന് നിന്നൂ , തിരിഞ്ഞു നോക്കിയപ്പോള്‍ കേശവന്‍

  ങ്ഹാ !..നീ ആയിരുന്നോ?

'ഒന്നും പറയേണ്ട കേശവാ,നമ്മടെ ത്രെസിയമ്മക്ക് പെട്ടെന്നൊരു ഒരു നോവ്‌ രാത്രിയില്‍.'

'ഏത് ആസ്പത്രിയില്‍ ആടാ..കുന്നുമ്മേല്‍ ആണോ?.'

'അതെ ,'

'അല്ല ഇന്നലെ രാത്രിയിലെ  മുതുമഴയത്ത് നീ എങ്ങനെ പോയി ?'

'എന്റെ ഭാഗ്യം ആ ഭാസ്കരനെ കണ്ടത് ,ഈ കാട്ടില്‍ എവിടെ ഒരു വണ്ടി ?
അവന്റെ കാള വണ്ടി കിട്ടിയത് അനുഗ്രഹം ആയി .'

ഡാ ..ഇന്ന് ഞാന്‍ പാടത്ത് കാണില്ലാ കേട്ടോ,'നീ എന്റെ മണികുട്ടനെ ഒന്ന് നോക്കണ' ഉച്ചക്ക്  കാടിയില്‍ അല്‍പ്പം ഓക്കെ  കലക്കി കൊടുക്കണേ .

'എങ്കില്‍ ഞാനും വാരാടാ നിന്റെ കൂടെ ആസ്പത്രിയില്‍'
അവിടെ ത്രേസ്യാകൊച്ചിന് കൂട്ടിനു ന്റെ മോള്‍ രമണിയെ കൂടി വിളിക്കാം എന്താ ! .'
 'വേണ്ടെടാ' ..കൂട്ടില്‍ കിടക്കണ മിണ്ടാപ്രാണികളെ നോക്കാന്‍ പിന്നെ ആരാ അവിടെ ..!
അത് ശരിയാ ..എന്നാ നീ ചെല്ല് .
'ഞാന്‍ ഉച്ച കഞ്ഞിയുമായി അവിടെ എത്താം.'


ആ മരം കോച്ചുന്ന തണുപ്പിലും ചാക്കോ വേഗത്തില്‍ നടന്നൂ ,
മനസ്സില്‍ ഏക മകള്‍ ത്രേസ്യയുടെ മുഖം മാത്രം,ഭാര്യയുടെ മരണ ശേഷം ആകെ ഉള്ളാ പ്രതീക്ഷ .അവളുടെ ഭര്‍ത്താവ് ബേബിച്ചന്‍ മൂന്ന്  മാസം മുന്‍പ് നാട് വീട്ടെങ്കിലും ഇന്നവള്‍ തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനു വേണ്ടിയാണ് ജീവിക്കുന്നത് .


ആട്ടിന്‍ പാലില്‍ ഉണ്ടാക്കിയ ചൂട് ചായ ആ ഫ്ലാസ്കിന്റെ പൊട്ടിയ അടപ്പിന്റെ വിടവിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരുന്നൂ .
ദൂരെ നിന്ന്  വെള്ള ബോര്‍ഡില്‍ ചുമന്ന കുരിശ കണ്ടപ്പോള്‍ ആ കണ്ണ് വിടര്‍ന്നൂ .ഹോ  ! ആസ്പത്രി എത്തി .കാലില്‍ ചെറിയൊരു നീറ്റല്‍ താഴെ നോക്കിയപ്പോള്‍ കാലില്‍ കൂടി ഒഴുകുന്ന രക്തം കണ്ടത് ..കല്ലില്‍ തട്ടിയത് ആണെന്ന് തോന്നുന്നൂ കയ്യില്‍ കിട്ടിയ പപ്പേര്‍ കൊണ്ട് ഒന്ന് തുടച്ചു.
ഒരു ചെറിയ കഷണം അവിടെ ഒട്ടിച്ചും വച്ചൂ .

അയാള്‍ ആസ്പത്രിയുടെ ഉള്ളിലേക്ക്  കടന്നു .

'സിസ്റ്റര്‍... ......ത്രേസ്യക്കു എങ്ങനെ ഉണ്ട് ?'

'ഹ കൊള്ളാമല്ലോ ...ഇയാള്‍ ..എത്ര നേരം ആയി തിരക്കുന്നൂ ?'.

സിസേറിയന്‍ വേണം ..ആദ്യം ഈ മരുന്ന് വാങ്ങി കൊണ്ടുവാ ..
മരുന്നിന്റെ കുറിപ്പ് മായി അയാള്‍ വെളിയില്‍ ഇറങ്ങി , മരുന്ന് കടയുടെ മുന്നില്‍ എത്തി കയ്യില്‍ ഇരുന്ന കുറിപ്പ് നല്‍കി .കണ്ണടച്ച് തുറക്കും മുന്നേ മരുന്നുകള്‍ മുന്നിലെത്തി .
'രൂപാ 850 .'
പഴകിയ ജുബ്ബയുടെ പോക്കെറ്റില്‍ കയ്യിട്ട ചാക്കോ ഒന്ന് ഞെട്ടി !

  പോക്കെറ്റ്‌ കാലി.

പണം നഷ്ട്ടപെട്ടതോ ..എടുക്കാന്‍ മറന്നതോ ?

അയാള്‍ തലയില്‍ കൈ വച്ച് താഴേക്കു ഇരുന്നു .

************************************************************************************

'ആഹ നീ ഇവിടെ ഇരിക്കുക ആണോ ഞാന്‍ എവിടെ എല്ലാം തിരക്കി ?'

ചോദ്യം കേട്ട ചാക്കോ ഒന്ന് ഞെട്ടി ,മുന്നില്‍ കേശവന്‍ !
'നീ എപ്പോള്‍ എത്തി ?'

ഹോ ഞാന്‍ ഇങ്ങു പോന്നൂ .


പണം നഷ്ട്ട പെട്ട കാര്യം ചാക്കോ പറഞ്ഞൂ ,  നീ വിഷമികെണ്ടാടാ ..ഈശ്വരന്‍ കൈ വെടിയില്ലാ നമ്മളെ !'തന്റെ പോകെറ്റില്‍ കിടന്ന ആയിരം  രൂപ എടുത്തു കേശവന്‍ ചാക്കോയുടെ കയ്യില്‍ വച്ച് കൊടുത്തൂ .ആദ്യം നീ മരുന്ന് വാങ്ങി കൊട് .

മരുന്ന് വാങ്ങി അവര്‍ ലേബര്‍  റൂമില്‍ കൊടുത്തൂ .

അരികില്‍ കിടന്ന ബെഞ്ചില്‍ അവര്‍ കുത്തിയിരുന്നൂ .

കേശവ ,,, നിനക്ക് ഓര്‍മ്മയുണ്ടോ?,പണ്ട് ..നമ്മള്‍ ഇവിടെ കൃഷി തുടങ്ങിയ കാലം .
അന്നെന്റെ ഭാര്യ അമ്മിണിയും നിന്‍റെ  ഭാര്യ സുമതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ കൂടെ  .ചെറിയ വഴക്കും പരിഭവും നിറഞ്ഞ ജീവിതം ,എത്ര സന്തുഷ്ട്ടമായിരുന്നൂ അല്ലെ ?.
ങ്ഹാ വിധി ! അല്ലാതെന്തു പറയാന്‍ അന്നത്തെ പകര്‍ച്ച വ്യാധി  അവളെയും  കൊണ്ട് പോയി ,പക്ഷെ ത്രേസ്യാമ്മയെ  തന്നിട്ടാ പോയത് എന്നാ ആശ്വാസം മാത്രം.
സംസാരം അതികം നീണ്ടില്ലാ.വീശിയടിച്ച ആ ചാറ്റല്‍ മഴയുടെ തുള്ളികള്‍ വരാന്തയിലേക്ക്‌ ചിതറി വീണൂ .മഴത്തുള്ളിക്ക് കനം  വച്ചത് പോലെ .ഇടക്കിടെ തല കാണിക്കുന്ന മിന്നല്‍ പിണരുകള്‍.

ചിന്തകള്‍ പ്രാര്‍ത്ഥനയ്ക്ക് വഴി മാറി കൊടുത്തൂ .

'കുറച്ചു രക്തം വേണം അത്യാവശ്യം ആണ് '.

'O- ഗ്രൂപ്പാ '

'പെട്ടെന്ന് വേണം !'

സിസ്റ്ററുടെ  വാക്കുകള്‍ പ്രകമ്പനം കൊള്ളിചൂ .അയാള്‍ ഞെട്ടി ഉണര്‍ന്നൂ ..കേശ വാ ...രക്തം വേണമെന്ന്.കോരി ചൊരിയുന്ന മഴയില്‍ അവര്‍ വെളിയിലേക്ക്  ഇറങ്ങി .....പലരോടും ചോദിച്ചൂ ..O- ഗ്രൂപ്പ്‌ ഉള്ളാ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലാ  .
ഇനി ബ്ലഡ്‌ ബാങ്ക്  തന്നെ അഭയം .

ഹോ എന്തൊരു പരീക്ഷണം .

പക്ഷെ !?
കേശവന് കാര്യം പിടികിട്ടി .അയാള്‍ പോക്കെറ്റില്‍ തപ്പി നോക്കി ..ഇനി ആകെ പത്തു രൂപാ മാത്രം ബാക്കി .
പെട്ടെന്ന് ആ മുഖം ഒന്ന് തെളിഞ്ഞൂ ..അണ്ടര്‍ വെയറിന്റെ പോക്കെറ്റില്‍ നിന്നും ഒരു പൊട്ടിയ മാല അയാള്‍ പുറത്തെടുത്തൂ.ആസ്പത്രിയിലേക്ക്  ഇറങ്ങുമ്പോള്‍ വിളക്കി ചേര്‍ക്കാന്‍ സുമതി  തന്നുവിട്ട മാല .
നീ വാ തല്‍കാലം കാര്യം നടകട്ടെ ,മുന്നില്‍ കണ്ട  ബാങ്കില്‍ കയറി രണ്ടായിരം  രൂപയുമായി വന്ന കേശവനെ കണ്ടപ്പോള്‍ ..ചാക്കോയുടെ കണ്ണുകള്‍ നിറഞ്ഞു  .
അയാള്‍ കേശവനെ കെട്ടി പുണര്‍ന്നൂ ..നീയാണ് ...യഥാര്‍ത്ഥ സുഹൃത്ത് ..കേശവാ ..!.

  സിസ്റ്ററുടെ കയ്യില്‍ രകതത്തിന്റെ പാക്കെറ്റ്  വച്ച് കൊടുക്കുമ്പോള്‍ ചാക്കോയുടെ കൈകള്‍ വിറച്ചൂ  .

വീണ്ടും പ്രാര്‍ത്ഥന !

നിമിഷങ്ങള്‍ മണിക്കൂറുകള്‍ ആയി ...ആകെ ഒരു ശ്വാസം മുട്ടല്‍.
' ത്രേസ്യമ്മയുടെ ബന്ധുക്കള്‍ ?'

സിസ്റ്ററുടെ  ഉച്ചത്തിലുള്ള വിളി കേട്ട് ഇരുവരും ഞെട്ടി ഉണര്‍ന്നൂ ..

എന്തോ ! എന്താ സിസ്റ്റര്‍ ..?

'സിസേറിയന്‍ കഴിഞ്ഞൂ   '
കുട്ടി ആണ്‍ കുട്ടിയാണ് !

സിസ്റ്റര്‍.. ....

ത്രേസ്യ ?

മയക്കത്തിലാണ് അവര്‍ വീണ്ടും ഉള്ളിലാക്കു കയറി പോയി .

നിമിഷങ്ങള്‍ കടന്നു പോയി ,

നേഴ്സ്  ..ഒരു വെള്ള തുണികെട്ടിനെ പുറത്തേക്കു കൊണ്ട് വന്നൂ ആ വൃദ്ധന്റെ കണ്ണുകള്‍ വിടര്‍ന്നൂ .
ഓമനത്തം ഉള്ള ഒരു കുഞ്ഞ്

'ഈശ്വര ..നന്ദി'

അയാള്‍ അവന്റെ ചെവിയില്‍ ഉറക്കെ വിളിച്ചൂ ..സോളമന്‍ ..സോളമന്‍ .
കേശവന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞൂ .

പ്രതീക്ഷയുടെ തിരിനാളങ്ങള്‍ മിന്നി തെളിയാന്‍ തുടങ്ങിയിരുന്ന ആ വൃദ്ധന്റെ കണ്ണുകളില്‍ .ഉറക്ക ചടവിന്റെ ക്ഷീണം കണ്ണുകളില്‍ മയക്കത്തിന്  വഴി വച്ചൂ .

ദിവസങ്ങള്‍ കടന്നു പോയി .ഇന്ന് വീട്ടിലേക്കു പോവാം .

ഒരായിരം സ്വപനങ്ങളെയും പേറി കൊണ്ട് ഒരു ഇരമ്പലോടെ ആ വാഹനം മലയോരത്തു കൂടി കുതിച്ചു പാഞ്ഞുകൊണ്ടിരുന്നൂ ലക്ഷ്യ സ്ഥാനത്തേക്ക് .
ചാരി കിടന്നു മയങ്ങുന്ന ചാക്കോ ആ ഉറക്കത്തിലും തന്റെ കേശവന്റെ കരങ്ങളില്‍ മുറുകെ പിടിച്ചിരുന്നൂ.

പിന്നിലെ സീറ്റില്‍ ഒന്നും അറിയാതെ രണ്ടുപേര്‍ പുതപ്പിനുള്ളില്‍  പറ്റി ചേര്‍ന്ന് മയങ്ങുന്നുണ്ടായിരുന്നൂ പുഞ്ചിരിച്ച മുഖവുമായി  .


ഒരു ചാറ്റല്‍ മഴ പെയ്തോഴിഞ്ഞത് പോലെ ശാന്തം.

ശുഭം


3 comments:

  1. ശാന്തം,
    ശാന്താമായ കഥ,
    ശാന്തമായി ആവസാനിച്ചു

    ആശംസകൾ

    ReplyDelete
  2. നല്ല കഥ
    നിഷ്കളങ്കമായ കഥ

    ReplyDelete
  3. ഒരു ചാറ്റല്‍ മഴ പെയ്തോഴിഞ്ഞത് പോലെ ശാന്തം... അതെ ശാന്തം!

    ReplyDelete