Tuesday, March 20, 2012

പ്രകൃതി



അഹങ്കാരികള്‍ നിങ്ങള്‍.
ഒന്നും അറിയില്ല എങ്കിലും.
ഒട്ടും കുറവില്ലാ ഹുങ്കിന്.
വെറും പ്രാണികള്‍ നിങ്ങള്‍.
അല്പായുസ്സിന്‍ ഉടമകള്‍ .
അറിയുക നിങ്ങള്‍.
വെറുമൊരു കീടം.


ഞാനൊന്നു തുമ്മിയാല്‍.
പായുന്ന നിങ്ങള്‍.
ഞാനോന്നമര്‍ന്നാല്‍.
പതിയുന്നാ പിണ്ഡം.
ഞാനൊന്ന് കരഞ്ഞാല്‍.
ഒഴുകുന്ന പൊങ്ങുകള്‍ .


ഞാനൊന്ന് നിന്നാല്‍.
തകരുന്ന നിങ്ങള്‍.
കുറയ്ക്കുക ഹുങ്കിനെ.
നമികുക സത്യത്തെ.
ഞാനാണ് പ്രകൃതി.
ഞാനാണ് സത്യം .

പ്രവാസി .


ഞാനൊരു പ്രവാസി .
വേദനകള്‍ പുഞ്ചിരിയാക്കിയവന്‍ പ്രവാസി.
ബന്ധങ്ങള്‍ കൊതികുന്നവന്‍ പ്രവാസി .
അത് നിഷേടിക്കപെടുന്നവനും പ്രവാസി .
പള പള മിന്നുന്ന കോട്ടിട്ടു വന്നവന്‍ പ്രവാസി.
ഇന്നോ വെറും കലാസി.
രാസാസിയില്‍ മുങ്ങി നടന്നവന്‍ പ്രവാസി.
ഇന്ന് വെറും പരിഹാസി .
പിറന്നമണ്ണില്‍ അന്ന്യനീ പ്രവാസീ .
സ്വര്‍ണം വിളയുമീ ഊഷര ഭൂമിയില്‍.
വെറുമൊരു നിവാസി.
വന്ന അന്ന് .
എന്ന് പോകുമെന്ന് ചോദിക്കുന്ന.
അയല്‍ വാസി .
തറ.. വീടാക്കിയവന്‍ പ്രവാസി.
ഇന്ന് കിടക്കാന്‍ ഇടമില്ലത്തവാന്‍ പ്രവാസി.
അന്യനായി ജീവിക്കാന്‍ വിധിക്കപെട്ടവന്‍ പ്രവാസി.
ഞാനോമൊരു പ്രവാസി.

കുഞ്ഞുമോനും കല്യാണ വീടും


അന്നൊരു ഞായറാഴ്ച ആയിരുന്നൂ ,പതിവിലും നേരത്തെ കുഞ്ഞുമോന്‍ ഉറക്കമുണര്ന്നൂ .ആഴ്ചയില്‍ തിരക്കുള്ള ഒരേ ഒരു ദിവസം .അന്നും പതിവ് ചടങ്ങ് അവന്‍ തെറ്റിചില്ലാ.അലമാരയില്‍ ഒളിപ്പിച്ചു വച്ച 125 ഗ്രാമിന്റെ ലിറില്‍ സോപ്പും,ഇന്നെങ്കിലും എന്നെ ഒന്ന് അലക്കൂ എന്ന് ദയനീയമായി നോക്കുന്ന വടിപോലെ കിടക്കുന്ന തോര്‍ത്തുമുണ്ടും എടുത്തു കുഞ്ഞുമോന്‍ ഓടി വേരിന്‍ കുഴി ലക്ഷ്യമാക്കി.

മാസത്തില്‍ നാല് സോപ്പ് കുഞ്ഞുമോന്‍ നിര്‍ബന്ധം ആണ് .എത്ര നേരം സോപ്പ് തേച്ചാലും അവനു മടുപ്പില്ലാ . കുളി തുടങ്ങിയാല്‍ പിന്നെ അത് കഴിയണമെങ്കില്‍ സോപ്പ് തീരണം. പക്ഷെ എത്ര കുളിച്ചിട്ടും തന്റെ ഈ നിറം മാറുന്നില്ലല്ലോ എന്നതായിരുന്നൂ കുഞ്ഞുമോന്റെ ആകെയുള്ള വിഷമം .കുളികടവിലെ കല്ലില്‍സോപ്പ് എടുത്തു വച്ചിട്ട് കല്പ്പോത്തില്‍ വച്ച മുറിബീഡി എടുത്തുകൊണ്ടു കുഞ്ഞുമോന്‍ തന്റെ പതിവ് സ്ഥലത്തിരുന്നു ആത്മാവിനു പുക കൊടുത്തൂ .ഈ തിരക്കിനിടയില്‍ സോപ്പില്‍ കണ്ണ് വച്ച് ചുറ്റി തിരിയുന്ന മണികുട്ടനെ കുഞ്ഞുമോന്‍ കണ്ടില്ലാ .വെള്ളം നനഞ്ഞെന്നു ഉറപ്പായപ്പോള്‍ സോപ്പ് തേക്കാന്‍ കുഞ്ഞുമാന്‍ കരക്ക്‌ കയറി .കിട്ടിയത് സോപ്പിനു പകരം കവര്‍ മാത്രം .

സോപ്പ് കൊണ്ട് പല്ല് തേച്ചു തന്നെ നോക്കി ചിരിക്കുന്ന മണികുട്ടനെ കണ്ടപ്പോള്‍ കുഞ്ഞുമോന്റെ കണ്ണില്‍ തീ പാറി .മുന്നോട്ടു ആഞ്ഞു അവന്‍ മണി കുട്ടനെ പിടിച്ചു മുകളിലക്ക് ഉയര്‍ത്തി താഴോട്ടു ഇട്ടു .നടുവൊടിഞ്ഞ മണികുട്ടനെ തിരിഞ്ഞു പോലും നോകാതെ കുഞ്ഞുമോന്‍ പാഞ്ഞൂ വീട് ലക്ഷ്യമാക്കി .

ഡ്രസ്സ്‌ തിരഞ്ഞു ബുദ്ധിമുട്ടേണ്ടി വന്നില്ലാ ബാപ്പക്ക് തെച്ചുവച്ച മുണ്ടും ഷര്‍ട്ടും എടിത്തിട്ടൂ അവന്‍ കല്യാണ വീട് ലക്ഷ്യമാകി പാഞ്ഞൂ .വിളികാത്ത കല്യാണം ഉണ്ണുന്നത്തിന്റെ രുചി അറിയണമെങ്കില്‍ അവനോടു തന്നെ ചോദിക്കണം.
പെട്ടെന്ന് അവന്റെ മുഖമൊന്നു തിളങ്ങി .. നീല പടുത്ത കണ്ടപ്പോള്‍ ..അതായിരുന്നൂ ആകെ ഉള്ള അടയാളം .

തിരക്ക് കുറവായത് കുഞ്ഞുമോനെ സന്തോഷവാന്‍ ആക്കി .കഴിച്ചിട്ട് കൈ കഴുകുന്ന പോളിസികാരന്‍ ആയത് കൊണ്ട് കാര്യം എളുപ്പം ആയി.
അടുത്തു കിടന്ന ഡെസ്ക്കില്‍ കയറി അവന്‍ ഇരുന്നു .ചൂട് പറക്കുന്ന പൊറോട്ടയും ബീഫും കഴിക്കുമ്പോള്‍ ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി അടുത്തു ഇരിക്കുന്ന കാക്കയോടു അവന്‍ ചോദിച്ചൂ അവള്‍ സമ്മതിച്ചാല്‍ ഇന്ന് തന്നെ കേട്ടിയെക്കാം .എന്താ പോരെ ?.
താന്‍ ഇരികുന്നത് മരിച്ച വീട്ടില്‍ ആണെന്നും കൂടിയത് സിയരത്തുകാര്കുള്ള പൊറോട്ടാ ആണെന്നും ..അയാള്‍ വിളിച്ചത് തന്റെ ഉമ്മാക് ആണെന്നും മനസ്സിലാക്കാന്‍ കുഞ്ഞുമോനെ അതികം സമയം വേണ്ടി വന്നില്ലാ .
വീടിന്റെ അരികല്‍ എത്തിയപ്പോള്‍ കണ്ട ആള്‍കൂട്ടം ഒന്ന് അമ്പരപ്പിചെങ്കിലും ..ഹൈദ്രുടെ തെറി കേട്ടപ്പോള്‍ കുഞ്ഞുമോന് കാര്യം പിടികിട്ടി .
മണികുട്ടന്‍ ...
അതെ ഹൈടരുടെ മുട്ടനാട് ...
സാഹചര്യവും ..സ്ഥലവും ..ലിറില്‍ സോപ്പിന്റെ കവറും കുഞ്ഞുമോന് എതിര് സാക്ഷി പറഞ്ഞൂ .
രൂപാ മൂവായിരം ഉമ്മയുടെ മാലയുടെ രൂപത്തില്‍ പൊഴിഞ്ഞു പോകുന്നത് ..നോക്കി നില്കാനെ കുഞ്ഞുമോന് കഴിഞ്ഞുള്ളു .

എന്റെ ആദ്യ പെണ്ണ്കാണല്‍ (ഓര്‍മ്മക്കുറിപ്പ്, )

എന്റെ ആദ്യ പെണ്ണ്കാണല്‍ (ഓര്‍മ്മക്കുറിപ്പ്, )

എന്റെ ആദ്യ പെണ്ണ് കാണല്‍.വിവാഹത്തെ കുറിച്ച് ...ഭാവി ഭാര്യയെ കുറിച്ച് എസ്റ്റിമേഷന്‍ രൂപപെട്ടു വരുന്ന കാലം.
അന്നെനിക്ക് ഇരുപത്തിമൂന്ന് വയസ്സ് .കൂട്ടുകാര്‍ ചിലര്‍ എന്നെ കടത്തി വെട്ടി കല്യാണം കഴിച്ച നിന്നെ എന്തിനു കൊള്ളാം എന്ന് നോക്കി പരിഹസിച്ചപ്പോള്‍ ,എന്തിനു എന്റെ വീട്ടുകാര്‍ ഇത്രയും ക്രൂരത കാട്ടുന്നൂ എന്ന് ഞാന്‍ പോലും പലപ്പോഴും ചിന്തിച്ചൂ .പക്ഷെ എന്റെ സുഹൃത്ത് അവനു എന്തോ ഒരു സിമ്പതി എന്നോട് തോന്നി .
ഡാ ജബ്രൂ .അടുത്ത ഞായര്‍ആഴ്ച ഫ്രീ ആണല്ലോ അല്ലെ ?ഒരു സ്ഥലം വരെ പോകണം .
എന്റെ കണ്ണുകള്‍ തിളങ്ങി ..ഇരാട്ട്പേട്ടയില്‍ പടം കാണാന്‍ പോകുന്നൂ എന്നാണു ഞാന്‍ വിചാരിച്ചത് .

അവന്‍ ആകെ അഞ്ചടി ഉയരം.. കറുത്ത ..നല്ലകരിവീട്ടിപോലെ ..തടിച്ച ബോഡി ..കിളിര്‍ക്കാന്‍ മടിക്കുന്ന നെല്‍കതിര്‍ പോലെ നാലേ നാല് രോമം ഒരു അപവാദം എന്നാ പോലെ അവന്റെ മൂക്കിന്റെ താഴെ പാറി കളിച്ചു .പഠനത്തില്‍ കേമന്‍ ആയതു കൊണ്ട് ഒന്‍പതാം ക്ലാസ്സില്‍ പഠിത്തം നിറുത്തി .തിന്നും..നാട്ടുകാരുടെ തല്ലു കൊണ്ടും ..വീട്ടുകാരെ പ്രീണിപ്പിച്ചു ഇങ്ങനെ പോകുന്ന ഒരു നല്ല ചെറുപ്പക്കാരന്‍ .പേര് കുഞ്ഞുമോന്‍  .

കൃത്യം സമയത്ത് തന്നെ അവന്‍ എത്തി ..ഒരു മാതിരി കാറുമായി.
വടിപോലെ തേച്ചു മിനുക്കിയ കതര്‍ ഷര്‍ട്ടും വെള്ളം മുണ്ടും ധരിച്ചു ..കണ്ടാല്‍ ഒരു മണവാളനെ പോലെ തോന്നുന്ന എന്നെ കണ്ടപ്പോള്‍ അവനു ഒരു സംശയം ..ഇന്ന് പോകണോ ?.
മുന്നോട്ടു വച്ച കാല്‍ പിന്നോട്ട് വക്കല്ലെന്നു അവന്റെ ഉമ്മ പറഞ്ഞപ്പോള്‍ ..ഞാന്‍ ചാടി വണ്ടിയില്‍ കയറി.
മടികുത്തില്‍ നിന്നും ഒരു ശംഭൂ എടുത്തു വച്ച് ..ഡ്രൈവര്‍ സീറ്റില്‍ ഒരു തലയിണ വച്ച് പൊക്കം കൂട്ടി ഇരിക്കുന്ന അവനെ കണ്ടാല്‍ അമിതഭാച്ചന്‍ കരിഓയില്‍ കുടിച്ചിട്ട് ഇരികുന്നതാനെന്നെ തോന്നൂ .

ഞങ്ങളുടെ വാഹനം ഈരാട്ടുപെട്ട ലക്ഷ്യമാക്കി കുതിച്ചു ..ഡ്രൈവിങ്ങില്‍ അവോനൊരു പുലി തന്നെ .
ഇടക്കൊരു പെട്രോള്‍ പമ്പ്‌ കണ്ടപ്പോള്‍ ഒന്ന് കയറി ഇന്ധനം അടിക്കാന്‍ ... ഫുള്‍ അടിച്ചോ ഒരു നല്ല വഴിക്ക് പോവുകയല്ലേ ..എന്റെ നല്ല വാകുക്കള്‍ അവന്‍ അനുസരിച്ചു .
കഴിഞ്ഞപ്പോള്‍ .. നീ കൊടുക്ക്‌ ഞാന്‍ തരാം ..കയ്യില്‍ ചേഞ്ച്‌ ഇല്ലാ .
അപകടം മണത്ത്എങ്കിലും ..തിരിച്ചു പിടിക്കാമെന്ന വ്യെമോഹവുമായി ഞാന്‍ ഇരുന്നു .
പെട്ട എത്തിയപ്പോള്‍ വണ്ടി ഒരു ഇടവഴിയിലക്ക് തിരിഞ്ഞു .
ഇതെങ്ങോട്ടാ ?.
ഒരു പെണ്ണ് കാണാന്‍ ....ഞാന്‍ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ..അവനു അതൊരു പുതുമഉള്ളാ കാര്യമാല്ലായിരുന്നൂ .
മുറ്റത്ത് ഇറങ്ങിയപ്പോള്‍ ...അയല്‍വാസി അക്കാമാര്‍ എത്തിനോക്കിയപ്പോള്‍ ഞാനൊന്ന് വിരിഞ്ഞൂ ഇല്ലാത്ത മസിലുകള്‍ എവിടെ നിന്നോ ഓടിയെത്തി .ചെറുക്കന്‍ പതിയെ എന്റെ പിന്നാലെ ഇറങ്ങി വന്നൂ .വാതില്‍ തുറന്ന ഒരു വല്യുമ്മ പറഞ്ഞൂ കയറിവാ മക്കളെ ..ബ്രോക്കെര്‍ വിളിച്ചു പറഞ്ഞിരുന്നൂ എന്റെ പെണ്ണുകാണല്‍ അല്ലെങ്കിലും എന്റെ കാലുകള്‍ക്ക് അതറിയില്ലായിരുന്നൂ ..അവര്‍ പരസ്പരം വിറച്ചു കളിച്ചു .
കസേര കിട്ടിയപ്പോള്‍ ഒരു സമാധാനം ആയി.
മോള്‍ കുളിക്കുക ആണ് ,അവളുടെ ഉമ്മ കടയില്‍ പോയിരികുക്ക ആണ് ഉപ്പാ കച്ചവടത്തിന് പോയിരികുക്ക ആണ് .
വല്യുമ്മ പറഞ്ഞു കഴിഞ്ഞതും ജനലരികില്‍ ഒരു തലകണ്ടൂ ..പെണ്‍കുട്ടി.

പെട്ടെന്ന് കയ്യില്‍ രണ്ടു കാപ്പിയുമായി അവള്‍ കടന്നു വന്നൂ .
സുന്ദരി ...ലജ്ജ കാരണം ആ ചുണ്ടുകള്‍ ചമ്മിയിരുന്നൂ .
കണ്ടാല്‍ കുഞ്ഞുമോന്‍  സല്‍മാന്‍ഖാന്റെ ഫമിലിയും ഞാന്‍ അമരേഷ് പുരിയുടെ കുടുബാങ്ങവും ആയിരുന്നൂ.
മീശപോലും ഇല്ലാത്ത അവനെ കണ്ടപ്പോള്‍ ഒരു കൊച്ചു പയ്യന്‍ ആണെന്നാണ്‌ ആ കുട്ടി വിചാരിച്ചത്.
ഉത്കാടന ചായ എനിക്ക് .
ചായ തരുമ്പോള്‍ ആ കണ്ണുകള്‍ ഒന്ന് തിളങ്ങി ... എന്റെയും ...
കുഞ്ഞുമോന്  ചായ കൊടുത്തപ്പോള്‍ മുഖത്തു പോലും നോക്കാതെ അവന്‍ വാങ്ങി കുടി തുടങ്ങി .
അവന്റെ മനസ്സ് അറിഞ്ഞ ഞാന്‍ പറഞ്ഞൂ ..ഇതാണ് ചെറുക്കന്‍ ..നിങ്ങള്ക്ക് എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ആവാം.
പതുക്കെ എഴുന്നേറ്റ എന്നെ അവന്‍ അമര്‍ത്തി പിടിച്ചു .. നീ കൂടി ഇരി.
നാണം കൊണ്ടായിരിക്കാം പെണ്ണ് കാലു കൊണ്ട് നിലത്ത് എട്ടു വരച്ചൂ.
പിന്നെ ഞാന്‍ ഒരു തര്‍ജിമാകാരന്റെ റോള്‍ ചെയ്യേണ്ടി വന്നൂ.
അവന്റെ ചോദ്യങ്ങള്‍ എല്ലാം ഞാന്‍ ചോദികേണ്ടി വന്നൂ.
എന്താ കുട്ടിയുടെ പേര് .?.
ഷൈല ...
കുഞ്ഞുമോന്‍  :ഓ ശൈലയോ !.
എത്ര വരെ പഠിച്ചു ?.
പത്തു വരെ.
കുഞ്ഞുമോന്‍  :അത്രയേ ഉള്ളോ ? പത്തു പോലും തികക്കാത്ത അവനു പാസ്സായ കുട്ടിയോട് ഒരു പുച്ഛം .
ബാപ്പക്ക് എന്താ ജോലി?.
ആക്രികടയ.
ആക്രി എന്ന് കേട്ടപ്പോഴേ കുഞ്ഞുമോന്‍  പുച്ഛം തോന്നി കട അവന്‍ കേട്ടത് പോലും ഇല്ലാ .. ശോ ! ആക്രി യോ ..കപ്പ കട  നടത്തുന്ന അന്തുര്മനെ അവന്റെ ബാപ്പയെ അവന്‍ തല്കാലത്തേക്ക് മറന്നൂ.
അടുത്ത ചോദ്യം തല്കാലത്തേക്ക് നിര്‍ത്തി വച്ച് ഞാന്‍ വെളിയിലക്ക് പോന്നൂ .

നല്ല കുട്ടി നിനക്ക് ഇഷ്ട്ടപെട്ടോ ?.
എന്റെ ചോദ്യം കേട്ടപ്പോള്‍ അവനൊന്നു ഞെട്ടി വായില്‍ ഇരുന്ന ലടു എടുത്തു കയ്യില്‍ വച്ചു .
നീ കണ്ടോ ആ കുട്ടിയുടെ മുഖം അല്‍പ്പം കോടിയാ ഇരികുന്നത് .
എന്നിലെ വിവര്‍ത്തകന്‍ ഉണര്‍ന്നൂ .
ഡാ അത് ആദ്യമായിട്ട് ആയതു കൊണ്ട് ആ കുട്ടി ചമ്മിയ്താകും.
നിനക്ക് ഇഷ്ട്ടപെട്ടോ അവന്റെ ചോദ്യം എന്റെ അഭിപ്രായമായിട്ടാണ്‌ ഞാന്‍ കരുതിയത്‌.
കൊള്ളാം നല്ല കുട്ടി ..എനിക്ക് ഇഷ്ട്ട പെട്ടു ..
എന്നാല്‍ നീ കെട്ടിക്കോ ...ഒരു ലടു എന്റെ മനസ്സില്‍ ആദ്യം പൊട്ടിയെങ്കിലും ...വീട്ടുകാരെ കുറിച്ച് ചിന്തിച്ചപ്പോള്‍ ഒന്ന് ഞെട്ടി .
തിരിച്ചുള്ള യാത്രയില്‍ പെട്രോള്‍ പമ്പില്‍ കൊടുത്ത കാശിന്റെ ഓര്‍മ്മയില്‍ ഞാനും !.
പതിനൊന്നാമത്തെ പെണ്ണ് കാണല്‍ എങ്കിലും ഉറച്ചാല്‍ മതിയെന്ന കുഞ്ഞുമോന്റെ  ഉമ്മയുടെ സ്വപ്നങ്ങള്‍ വീണ്ടും തകര്‍ന്നൂ.

വേതാളം റീലോടെഡ്.

സമയം ആറ് മുപ്പത്തിമൂന്നു ....
സൂര്യന്‍ അസ്തമിചൂ .
മിന്നാമിനുങ്ങിന്റെ അരണ്ട വെളിച്ചത്തില്‍ കുട്ടപ്പന്‍ കുട്ടനാട് ലക്ഷ്യമാക്കി നടന്നൂ .
അരകിലോമീറെര്‍ കൂടി താണ്ടിയാല്‍ കുട്ടനാട്ടില്‍ എത്താം ...ഇനിയും വൈകിയാല്‍ ..പാസ് കിട്ടില്ലാ .പ്രശസ്ത ത്രീ സ്റ്റാര്‍ ഷാപ്പുകള്‍ ആണ് കുട്ടനാടും വേമ്പനാടും,വൃന്താവനും ..
പെട്ടെന്ന് ഇല്ലിക്കൂട്ടത്തിനിടയില്‍നിന്നും ഒരു പിന്‍വിളി ..
excuse മി .
 കുട്ടപ്പന്‍ ‍ തിരിഞ്ഞുനോക്കിയപ്പോള്‍ വേതാളം.
..യെസ്..
കുട്ടനാട്ടിലേക്ക് ആണേല്‍ ഞാനും വരാം ...
ബെണ്ടാ...കുട്ടപ്പന്‍ ചേട്ടന്‍ അലറി ..
എനിക്ക് തന്നെ നടക്കാന്‍ മേലാ .....പിന്നെ നിന്നെകൂടി ചുമക്കാന്‍ എനിക്ക് വയ്യാ ..
വേതാളം : ഞാനും ഷെയര്‍ ഇടാം.
കുട്ടപ്പന് അത് അത്ര വിശ്വാസം ആയില്ലാ .
വേതാളം അരയില്‍ ഇരുന്ന കുപ്പിയെടുത്ത് ഒന്ന് മണത്തൂ... ആഹ !.
കണ്ടു നിന്ന കുട്ടപ്പന്‍ ചേട്ടന്റെ കണ്ണുകള്‍ തിളങ്ങി ,‍ ചേട്ടന്റെ കയ്യില്‍ ഉണ്ടായിരുന്ന നാല് രോമങ്ങളും ‍ എണീറ്റ്‌ പരസ്പരം മുഖത്തോട് മുഖം നോക്കി.
ഒക്കെ എഗ്രീഡ്‌.
നീയും പോരെ .
വേതാളം കുപ്പി എടുത്തു കൊടുത്തതും കുട്ടപ്പന്‍ അതിന്റെ അടപ്പില്‍ ഇരുന്ന നാല് തുള്ളി മൂക്കില്‍ കൂടി ആഞ്ഞു വലിച്ചു .
സ്കൂപര്‍ ...
കുട്ടപ്പന്‍ പെട്ടെന്ന് മുണ്ടഴിച്ച് ...മടിയില്‍ ഇരുന്ന ദിനേശ് എടുത്തു ചുണ്ടില്‍ കടിച്ചു ..വേതാളത്തിനു തന്റെ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുനിഞ്ഞതും.
....കുട്ടപ്പന്‍ കയ്യില്‍ ഇരുന്ന പഞ്ഞി എടുത്തു ചെവിയില്‍ തിരുകി .
കുപ്പി മണത്തതിന്റെ ഹാങ്ങ്ഗ് ഓവറില്‍ കുട്ടപ്പന്‍ ചേട്ടന്‍ ഒന്നാടിയതും വേതാളം ചാടി തോളേല്‍ കയറി .മഞ്ഞബോര്‍ഡില്‍ എഴുതിയ കറുത്ത അക്ഷരങ്ങള്‍ അരണ്ട വെളിച്ചത്തില്‍ കണ്ടപ്പോള്‍ വേതാളം താഴെ ഇറങ്ങി ഓടി.
കുട്ടപ്പന്‍ പിന്നാലെ .
കുട്ടപ്പന്‍ ഒന്നുകൂടി വായിച്ചു ഉറപ്പിച്ചു ടുഡേ ... ടുഡേ ..
അതിനു മുന്നേ വേതാളം സ്ഥാനം പിടിച്ചു അടി തുടങ്ങി .
സമയം കടന്നു പോയി.
കുട്ടനാട് അടക്കാന്‍ സമയം ആയപ്പോള്‍ മാനേജര്‍ വാസുപിള്ളാ വന്നു ബെല്‍ അടിച്ചു .
ചെവിയില്‍ വീണ്ടും പഞ്ഞി തിരുകും മുന്‍പേ വേതാളം തന്റെ ചോദ്യം തൊടുത്തു .
കുട്ടപ്പന്‍ ചേട്ടന്‍ ഞെട്ടി ,ഉത്തരം പറയാന്‍ കുഴങ്ങിയ കുട്ടപ്പന്‍ ചേട്ടനെ ഷാപ്പില്‍ പണയം വച്ചിട്ട് വേതാളം ഇറങ്ങി നടന്നൂ ഇല്ലികാട് ലക്ഷ്യമാക്കി .

അമ്മ


ഞാനും ഒരമ്മ.
പെറ്റൂനോവറിയുന്ന അമ്മ.
നോവാറും മുന്‍പേ.
മരിക്കാന്‍ വിധിക്കപെട്ടവള്‍.
മക്കളാല്‍ മരിക്കാന്‍ കല്പ്പിക്കപെട്ടവള്‍.
ഞാനും ഒരമ്മ.
വാത്സല്യം വാരി ചൊരിയാന്‍ കൊതിച്ചവള്‍.
ഇന്ന് അന്നമായി മാറാന്‍ വിധിച്ചവള്‍.
പെറ്റൂ നോവേന്തെന്നു അറിയാത്ത മക്കള്‍ക്ക്‌.
ചതികളാം വലകള്‍ നെയ്തോരമ്മ.
വേദന അറിയാതെ കൊന്നരോമ്മ.
ഇപ്പോള്‍ മക്കളാല്‍ കൊന്നു തിന്നോരമ്മ.
കാലത്തിന്‍ വിധി വൈകൃതമീ അമ്മ .

ഇന്നിതാ വിളങ്ങുന്നൂ


എന്‍ മാതൃഭാഷ മരിച്ചിട്ടില്ലാ.
കലകള്‍ മരവിച്ചിട്ടില്ല.
ഈ സ്വപ്ന ഭൂമിയില്‍ .
ഇന്നിതാ വിളങ്ങുന്നൂ.
ഈ സ്നേഹ വേദിയില്‍.
കവിതകള്‍ ..ചെറു കഥകളുമായി.
ഉയര്‍ത്തെഴുന്നെല്‍കുന്നൂ.
കാലം മറച്ച മഹാന്‍ മാര്‍കൊപ്പാം.
ആവില്ലാ എങ്കിലും.
ഞങ്ങള്‍ക്കാവും വിധം.
കുറിക്കട്ടെ ഈ സ്നേഹത്തില്‍ ..
മധുരമായി ..തവ ഹൃദ്യമായി .